ഇന്ന്, നവംബര്‍ ഇരുപത്- വാഗണ്‍ ട്രാജഡിയുടെ കറുത്ത ഓര്‍മ്മകള്‍ക്ക് തൊണ്ണൂറ് വയസ്സ് തികയുന്നു. ചരിത്രത്തിന്റെ അവഗണനയുടെ തൊണ്ണൂറ് വര്‍ഷങ്ങള്‍. ലോകസുന്ദരിയുടെ കന്നിപ്പേറും മദ്യനയത്തിലെ മായവും കള്ളുരാജാവിന്റെ വിമാനക്കടവുമൊക്കെ പ്രധാനവാര്‍ത്തയായപ്പോൾ കുറേ ധീരദേശാഭിമാനികളെ നാം സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു. പലര്‍ക്കും അവരെ അറിയില്ല തന്നെ! ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹത്തായ ചരിത്രസംഭവമായ മലബാര്‍ സമരങ്ങളെ പലപ്പോഴും മാപ്പിളലഹളയും മലബാര്‍കലാപവുമൊക്കെയാക്കി നമ്മുടെ ചരിത്രകാരന്മാര് എന്നേ മൂലയിലൊതുക്കിക്കളഞ്ഞിട്ടുണ്ട്. മലപ്പുറത്തെ ചില സംഘടനകളോ ഏതാനു ചില രാഷ്ട്രീയക്കാരോ ഒരു സ്മരണപുതുക്കല്‍ നടത്തുന്നതൊഴിച്ചാല്‍ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തമസ്കരിച്ചു കളഞ്ഞിരിക്കുന്നൂ ധീരരായ ആ രാജ്യസ്നേഹികളെ ആദരിക്കേണ്ടതിനെ ആവശ്യകത.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ് മലബാറിലെ സമരചരിത്രം. തിരൂരങ്ങാടി ആസ്ഥാനമാക്കി ആലി മുസ്ല്യാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ബ്രിട്ടീഷ് രാജിനെതിരെ സമാന്തര ഭരണം സ്ഥാപിച്ചുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെ വെല്ലുവിളിച്ചപ്പോള്‍ "മലബാറിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചിരിക്കുന്നു" എന്ന് ഇന്ത്യ സ്വതന്ത്രമാവുന്നതിന്റെ ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അച്ചു നിരത്തി. തിരൂരങ്ങാടിയും മാപ്പിളമാരുടെ സമരവീര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരേ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു.
1921ലെ മലബാര്‍ സമരങ്ങളുടെയും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പടയോട്ടത്തിന്റെയും ഫലമായി ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ സമരക്കാര്‍ക്കെതിരില്‍ ബ്രിട്ടീഷ് അധികാരികള്‍ എണ്ണമറ്റ കേസുകള്‍ ചുമത്തി. മലബാറ് സമരക്കാരെ ശിക്ഷിക്കാനായി പ്രത്യേകം നിയുക്തമായ പട്ടാളക്കോടതി, തോന്നിയപോലെ കിട്ടിയവരെയൊക്കെപ്പിടിച്ച് ശിക്ഷ വിധിച്ചു. നീതിയോ ന്യായമോ നടപ്പാക്കുകയായിരുന്നില്ല ഈ ഏകാധിപത്യകോടതിയുടെ ലക്ഷ്യം. മലബാറിലെ സമരക്കാരുടെ വീര്യം കെടുത്തുകയും അവരെ ക്രൂരമായി അടിച്ചമര്‍ത്തുകയും മാത്രമായിരുന്നു ഇല്ലാത്ത കേസുകളിലെ വല്ലാത്ത വിധികള്‍ കൊണ്ടുദ്ദേശം. നാട്ടിലുള്ള മിക്ക പുരുഷന്മാരും പല കേസുകളിലായി ശിക്ഷിക്കപ്പെട്ടു. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു. അങ്ങിനെയാണ് ബാക്കി വന്ന തടവുകാരെ ബെല്ലാരി ജയിലിലേക്ക് അയക്കാന്‍ തീരുമാനമായത് (പോത്തന്നൂരിലേക്ക് എന്നും ചരിത്രത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്).
വാതിലുള്ള തീവണ്ടി ബോഗികളില്‍ നിന്നും പോരാളികളായ മാപ്പിളമാര്‍ ചാടിപ്പോകുമെന്ന ന്യായം പറഞ്ഞ്, പട്ടാളഓഫീസര്‍മാര്‍ അടച്ചുപൂട്ടിയാല്‍ വായുപോലും കടക്കാത്ത ഇരുട്ടറകളായി മാറുന്ന ചരക്കു വണ്ടികള്‍ ഏര്‍പ്പാടാക്കി. തുല്യതയില്ലാത്ത ക്രൂരകൃത്യങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഓഫീസര്‍, ഹിച്ച്കോക്കിന്റെ നേതൃത്വത്തിൽ ചരക്കുവണ്‍റ്റിയുടെ നോട്ടക്കാരന് ആപ്പീസറായിരുന്ന കാവുണ്ണിനായരും ബ്രിട്ടീഷ്സര്‍ക്കാറിന്റെ വേതനം പറ്റുന്ന, മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള ഇന്ത്യന്‍ പോലീസുകാരും തിരൂരിലെത്തിയ തടവുകാരെ ചരക്കു വാഗണില്‍ കുത്തിനിറച്ചു. തിരൂര്‍ മുതല്‍ പോത്തന്നൂര്‍ വരെയുള്ള നീണ്ട ഒന്‍പത് മണിക്കൂറ് വായുപോലും കടക്കാത്ത ചരക്കുവണ്‍റ്റിയില്‍ കുത്തിനിറക്കപ്പെട്ട സമരക്കാര്‍ ശ്വാസം കിട്ടാതെ, പ്രാണനുവേണ്ടി യാചിച്ച് ജീവജലത്തിനായി ദാഹിച്ച് അവസാനം സ്വന്തം വിസര്‍ജ്ജ്യം തന്നെ കുടിച്ച് മരണവെപ്രാളത്തില്‍ പരസ്പരം കടിച്ചുകീറി മരണം വരിച്ചു. ബോഗിയുടെ ഇളകിക്കിടന്ന ആണിയുടെ ദ്വാരങ്ങളില്‍ കൂടി പ്രാണവായു കണ്ടെത്തിയ ചിലര്‍ മാത്രം ജീവഛവങ്ങളായി അവശേഷിച്ചു. നൂറു പേരില്‍ അറുപത്തിനാല് പേരാണ് കൊല്ലപ്പെട്ടത്. അറുപത് മുസ്ലീംകളും നാല് ഹിന്ദുക്കളും. (വാഗണില്‍ കയറ്റിയ സമരക്കാരുടെ എണ്ണത്തിലും, പിന്നീട് മരിച്ച സമരക്കാരുടെ എണ്ണത്തിലുമൊക്കെ ചെറിയ ഭിന്നാഭിപ്രായങ്ങളുണ്ട്).
ബ്രിട്ടീഷ് കുഴലൂത്ത് മാധ്യമങ്ങള്‍ കുറ്റവാളികള്‍ മരണപ്പെട്ട, ഒരു സാധാരണസംഭമെന്ന് നിസ്സാരവല്‍ക്കരിച്ചെങ്കിലും സംഭവത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സായിപ്പിന്റെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരായി. പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കിനെയും സംഭവത്തിന് ഉത്തരവാദികളായ പട്ടാളമേധാവികളെയും രക്ഷപ്പെടുത്തികൊണ്ട് വാഗണ്‍ നിര്‍മ്മിച്ച കമ്പനിയെയും ഒരു സധാരണ പോലീസുദ്യോഗസ്ഥനെയും പ്രതിയാക്കി കമ്മീഷന് അന്വേഷണം അവസാനിപ്പിച്ചു!! പടിഞ്ഞാറു നിന്നും കയറ്റി അയക്കുന്ന നീതിയുടെ സ്വാഭാവിക രൂപം അന്നുമിന്നും അങ്ങിനെത്തന്നെയാണല്ലോ?
പക്ഷേ, ഭാരതചരിത്രത്തിലും കേരളചരിത്രത്തിലും വാഗണ്‍ ട്രാജഡിയെക്കുറിച്ച പ്രസ്താവിക്കപ്പെട്ട നിരവധി ചരിത്രരേഖകളിലും പുസ്തകങ്ങളില്‍ പോലും തടവുകാരെ കുറ്റവാളികളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ അവര്‍ വഹിച്ച പങ്ക് തമസ്കരിക്കുകയുമാണ് ചെയ്തത്.
വിദേശാധിപത്യത്തോട് ഒരിക്കലും രാജിയാവാന്‍ സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാരുടെ രേഖപ്പെടുത്താതെ പോയ ദേശസ്നേഹം, ഇന്നത്തെ തലമുറക്കൊരു പാഠം മാത്രമല്ല ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
വാഗണ്‍ ട്രാജഡിയെക്കുറിച്ച് മനോഹരമായ ഒരു ലേഖനമടങ്ങിയ വെബ്സൈറ്റ് ഇവിടെക്കാണാം.
ധീര രക്തസാക്ഷികളുടെ പേരു വിവരങ്ങൾ
കടപ്പാട്: ചിത്രം ഗൂഗ്ഗിളില്‍ നിന്നും
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ് മലബാറിലെ സമരചരിത്രം. തിരൂരങ്ങാടി ആസ്ഥാനമാക്കി ആലി മുസ്ല്യാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ബ്രിട്ടീഷ് രാജിനെതിരെ സമാന്തര ഭരണം സ്ഥാപിച്ചുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെ വെല്ലുവിളിച്ചപ്പോള്‍ "മലബാറിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചിരിക്കുന്നു" എന്ന് ഇന്ത്യ സ്വതന്ത്രമാവുന്നതിന്റെ ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അച്ചു നിരത്തി. തിരൂരങ്ങാടിയും മാപ്പിളമാരുടെ സമരവീര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരേ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു.
വാതിലുള്ള തീവണ്ടി ബോഗികളില്‍ നിന്നും പോരാളികളായ മാപ്പിളമാര്‍ ചാടിപ്പോകുമെന്ന ന്യായം പറഞ്ഞ്, പട്ടാളഓഫീസര്‍മാര്‍ അടച്ചുപൂട്ടിയാല്‍ വായുപോലും കടക്കാത്ത ഇരുട്ടറകളായി മാറുന്ന ചരക്കു വണ്ടികള്‍ ഏര്‍പ്പാടാക്കി. തുല്യതയില്ലാത്ത ക്രൂരകൃത്യങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഓഫീസര്‍, ഹിച്ച്കോക്കിന്റെ നേതൃത്വത്തിൽ ചരക്കുവണ്‍റ്റിയുടെ നോട്ടക്കാരന് ആപ്പീസറായിരുന്ന കാവുണ്ണിനായരും ബ്രിട്ടീഷ്സര്‍ക്കാറിന്റെ വേതനം പറ്റുന്ന, മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള ഇന്ത്യന്‍ പോലീസുകാരും തിരൂരിലെത്തിയ തടവുകാരെ ചരക്കു വാഗണില്‍ കുത്തിനിറച്ചു. തിരൂര്‍ മുതല്‍ പോത്തന്നൂര്‍ വരെയുള്ള നീണ്ട ഒന്‍പത് മണിക്കൂറ് വായുപോലും കടക്കാത്ത ചരക്കുവണ്‍റ്റിയില്‍ കുത്തിനിറക്കപ്പെട്ട സമരക്കാര്‍ ശ്വാസം കിട്ടാതെ, പ്രാണനുവേണ്ടി യാചിച്ച് ജീവജലത്തിനായി ദാഹിച്ച് അവസാനം സ്വന്തം വിസര്‍ജ്ജ്യം തന്നെ കുടിച്ച് മരണവെപ്രാളത്തില്‍ പരസ്പരം കടിച്ചുകീറി മരണം വരിച്ചു. ബോഗിയുടെ ഇളകിക്കിടന്ന ആണിയുടെ ദ്വാരങ്ങളില്‍ കൂടി പ്രാണവായു കണ്ടെത്തിയ ചിലര്‍ മാത്രം ജീവഛവങ്ങളായി അവശേഷിച്ചു. നൂറു പേരില്‍ അറുപത്തിനാല് പേരാണ് കൊല്ലപ്പെട്ടത്. അറുപത് മുസ്ലീംകളും നാല് ഹിന്ദുക്കളും. (വാഗണില്‍ കയറ്റിയ സമരക്കാരുടെ എണ്ണത്തിലും, പിന്നീട് മരിച്ച സമരക്കാരുടെ എണ്ണത്തിലുമൊക്കെ ചെറിയ ഭിന്നാഭിപ്രായങ്ങളുണ്ട്).
ബ്രിട്ടീഷ് കുഴലൂത്ത് മാധ്യമങ്ങള്‍ കുറ്റവാളികള്‍ മരണപ്പെട്ട, ഒരു സാധാരണസംഭമെന്ന് നിസ്സാരവല്‍ക്കരിച്ചെങ്കിലും സംഭവത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സായിപ്പിന്റെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരായി. പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കിനെയും സംഭവത്തിന് ഉത്തരവാദികളായ പട്ടാളമേധാവികളെയും രക്ഷപ്പെടുത്തികൊണ്ട് വാഗണ്‍ നിര്‍മ്മിച്ച കമ്പനിയെയും ഒരു സധാരണ പോലീസുദ്യോഗസ്ഥനെയും പ്രതിയാക്കി കമ്മീഷന് അന്വേഷണം അവസാനിപ്പിച്ചു!! പടിഞ്ഞാറു നിന്നും കയറ്റി അയക്കുന്ന നീതിയുടെ സ്വാഭാവിക രൂപം അന്നുമിന്നും അങ്ങിനെത്തന്നെയാണല്ലോ?
പക്ഷേ, ഭാരതചരിത്രത്തിലും കേരളചരിത്രത്തിലും വാഗണ്‍ ട്രാജഡിയെക്കുറിച്ച പ്രസ്താവിക്കപ്പെട്ട നിരവധി ചരിത്രരേഖകളിലും പുസ്തകങ്ങളില്‍ പോലും തടവുകാരെ കുറ്റവാളികളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ അവര്‍ വഹിച്ച പങ്ക് തമസ്കരിക്കുകയുമാണ് ചെയ്തത്.
വിദേശാധിപത്യത്തോട് ഒരിക്കലും രാജിയാവാന്‍ സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാരുടെ രേഖപ്പെടുത്താതെ പോയ ദേശസ്നേഹം, ഇന്നത്തെ തലമുറക്കൊരു പാഠം മാത്രമല്ല ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
വാഗണ്‍ ട്രാജഡിയെക്കുറിച്ച് മനോഹരമായ ഒരു ലേഖനമടങ്ങിയ വെബ്സൈറ്റ് ഇവിടെക്കാണാം.
ധീര രക്തസാക്ഷികളുടെ പേരു വിവരങ്ങൾ
കടപ്പാട്: ചിത്രം ഗൂഗ്ഗിളില്‍ നിന്നും