വനിതാ അവകാശ ബിൽ എന്ന് പേരിട്ട പുതിയ നിയനിർമ്മാണ കരട് രേഖ ജസ്റ്റീസ് വീ ആർ കൃഷ്ണയ്യർ അധ്യക്ഷനായ കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. വനിതകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കാനുതകുന്ന പരിഷ്കാരങ്ങളുണ്ടെന്ന് പറയപ്പെടുന്ന പ്രസ്തുത ബില്ലിൽ അതിഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന, മനുഷ്യബുദ്ധിക്ക് നിരക്കാത്ത പല നിർദ്ദേശങ്ങളുമുണ്ട്.
സെഞ്ച്വറിക്ക് വെറും നാല് വർഷം മാത്രം ബാക്കി നിൽക്കെയാണ് ഇനിയുള്ള ഓവറുകളിൽ പന്തുകിട്ടാതായിപ്പോവുമോ എന്ന് ഭയന്ന് ഭാവി കളിക്കാരെ മൈതാനം കാണിക്കരുതെന്ന ഒരു ഹരജിയുമായി മാസ്റ്റർ ബ്ലണ്ടർ മുഖ്യസെലകടർക്ക് ഉപദേശം കൊടുത്തിരിക്കുന്നത്!
ദാരിദ്ര്യം ഭയന്ന് ജനസംഖ്യ പരിമിതപ്പെടുത്താനാണത്രെ 96കാരനായ ജസ്റ്റീസ് അയ്യർ സംസ്ഥാനസർക്കാറിന് ഉപദേശം നൽകിയിരിക്കുന്നത്!! സർക്കാർ ചെലവിൽ സൗജന്യമായി ഗർഭച്ചിദ്രത്തിനും സൗകര്യമുണ്ടാക്കണമെന്നും ശുപാർശിച്ചു കളഞ്ഞു! അതായത് ദൈവം അമ്മമാരുടെ വയറ്റിൽ ഇട്ടുകൊടുത്ത, നിഷ്കളങ്കമായ ജീവന്റെ തുടിപ്പിനെ അറുകൊല ചെയ്യാൻ!! ദാരിദ്ര്യം മാറ്റാൻ 80 കഴിഞ്ഞ വയസ്സന്മാരെ പട്ടിണിക്കിട്ട്കൊല്ലാൻ പറയാനെന്തേ ഇദ്ദേഹത്തിന് തോന്നിയില്ല? പ്രായമേറുമ്പോൾ ബുദ്ധിക്ക് തകരാർ സംഭവിക്കുന്നതും അത്തും പിത്തുമായി എന്തെങ്കിലും വിളിച്ചു പറയുന്നതുമൊക്കെ സാധാരണമാണ്. അത്തരത്തിലൊരു ആസ്ഥാന സാംസ്കാരിക നായകനും നമുക്കുണ്ടല്ലോ. 70 കഴിഞ്ഞവർ (രാഷ്റ്റ്രീയക്കാരല്ലാത്ത :-)) പൊതുവിഷയങ്ങളിൽ മൗനം പാലിക്കണമെന്ന് ഒരു പുതിയ പൊതുതാത്പര്യ ബില്ല് കൊണ്ട് വരാൻ പീ സീ ജോർജ്ജ് അധ്യക്ഷനായി ഒരു സമിതി രൂപീകരിക്കാൻ സർക്കാർ തയ്യാറാവണം.
ഈ വിചിത്ര നിർദ്ദേശത്തിനുള്ള കാരണമാണ് ഏറ്റവും വിചിത്രം. ദാരിദ്ര്യം മാറ്റാനാണാത്രെ! കേരളത്തിൽ ദാരിദ്ര്യമില്ലെന്നും പറഞ്ഞ് ഒരു ഐ ഏ എസ്സുകാരൻ മനംനൊന്ത് ബീജേപ്പീ വണ്ടികേറി നാടുവിട്ട് ഭൂതക്കണ്ണാടിയുമായി അയൽസംസ്ഥാനങ്ങളിൽ ദാരിദ്ര്യം തെരെഞ്ഞുനടക്കുന്ന കഥയൊന്നും വീ.വീ.രാമ അയ്യരുടെ ഏഴുമക്കളിൽ "രണ്ടാ"മനായി ജനിച്ച ജസ്റ്റീസ്അയ്യരും കമ്മീഷൻ കൂട്ടുകാരും അറിഞ്ഞില്ലാ എന്നുണ്ടോ?
മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നത് തെറ്റായി കാണുന്ന ഈ നിയമം ദമ്പതികള്‍ക്ക് പിഴ ശിക്ഷയും തടവും വരേ ശുപാര്‍ശ ചെയ്യുന്നുണ്ട്. മാത്രവുമല്ല, മൂന്നാമത്തെക്കുഞ്ഞിന് പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. ഒരു വിഭാഗം പൗരന്മാരെ രണ്ടാം തരക്കാരാക്കി മാറ്റുന്ന ഈ കാടന്‍ നിയമം വരുത്തിവെച്ചേക്കാവുന്ന സാമൂഹിക വിപത്തുകളെക്കുറിച്ച് ആഴത്തിൽ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മൂന്നാമത്തെ കുഞ്ഞ് നിയമപരമായി തെറ്റാണെങ്കില്‍, മാതാപിതാക്കള്‍ ചെയ്ത "തെറ്റിന്റെ" പേരില്‍ മരണം വരേ ദുരിതമനുഭവിക്കേണ്ടി വരുന്ന "ഇല്ലെജിറ്റ്മേറ്റ്" പൗരന്മാരുടെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ് കെട്ടിയെഴുന്നള്ളിക്കപെട്ട ഈ പരിഷ്കരണോദ്യമം!
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളീലൊന്നുമില്ലാത്ത ഈ പട്ടിണീപ്പേടി എവിടുന്നാണാവോ ഈ വയസ്സാൻ കാലത്ത് കുടുങ്ങിയത്? ഇവ്വിഷയത്തിൽ എതിർപ്പുമായി മതസംഘടനകളാണ് മുന്നിൽ വന്നത്. രാഷ്ട്രീയക്കാരെ കാര്യമായി ഈ വഴിക്ക് കണ്ടില്ല. ജനന നിരക്ക് രണ്ടിൽത്താഴെ മാത്രമുള്ള (1.9) കേരളത്തിൽ ഇത്തരമൊരു നിയമം നടപ്പിലായാൽ ജനസംഖ്യാ ചോർച്ചയാവും വരും കാലത്തിൽ കേരളത്തിൽ ഉണ്ടാവുക. കേരളത്തിന്റെ ജനനനിരക്ക് 1.5 ഓ 1.7ഓ ആണെന്നും അല്ല 1.9 ആണെന്നും വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ജനസംഖ്യാ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ യൂ.എന്‍ നിര്‍ദ്ദേശിച്ച 2.2 നും താഴെയാണത്. സ്വയം പരിഷ്കൃതരായ മലയാളികളില്‍ ഇനിയും ഇത്തരത്തിലൊരു കാടന്‍ നിയമം അടിച്ചേല്പിച്ചാല് അത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ!
എൺപതുകളിലെ മധ്യത്തിൽ വാസക്ടമി 350 ലാപ്രോസ്കോപ്പി 450 എന്ന് നാടാകെ എഴുതി ഒട്ടിച്ചിരുന്നു. പലരും 35 രൂപയും ബക്കറ്റും വാങ്ങി അഞ്ചാമത്തെയോ എട്ടാമത്തെയോ ഒക്കെ കുഞ്ഞിനെയുമെടുത്ത് ആശുപത്രി വിട്ടു. "നാം രണ്ട് നമുക്ക് രണ്ട്" എന്ന മുദ്രാവാക്യം "നാമൊന്ന് നമുക്കൊന്ന്" എന്നായി മാറിയിട്ട് കാലമേറെയായി. സർക്കാർ ഡിസ്പൻസറിയുടെ ഇളകിപ്പൊളിഞ്ഞ ചുമരുകളിൽ വെറുമൊരു സ്റ്റിക്കറായി വിശ്രമിക്കുന്ന ഈ മുദ്രാവാക്യം "നാമാരുമല്ല നമുക്കാരും വേണ്ട" എന്നായി മാറുന്ന കാലം അതിവിദൂരമല്ല!!
കൃഷ്ണയ്യർ നീണാൾ വാഴട്ടെ. ജനിക്കാനിരിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളേ നിങ്ങൾക്ക് ആദരാഞ്ജലികൾ.
സെഞ്ച്വറിക്ക് വെറും നാല് വർഷം മാത്രം ബാക്കി നിൽക്കെയാണ് ഇനിയുള്ള ഓവറുകളിൽ പന്തുകിട്ടാതായിപ്പോവുമോ എന്ന് ഭയന്ന് ഭാവി കളിക്കാരെ മൈതാനം കാണിക്കരുതെന്ന ഒരു ഹരജിയുമായി മാസ്റ്റർ ബ്ലണ്ടർ മുഖ്യസെലകടർക്ക് ഉപദേശം കൊടുത്തിരിക്കുന്നത്!
ദാരിദ്ര്യം ഭയന്ന് ജനസംഖ്യ പരിമിതപ്പെടുത്താനാണത്രെ 96കാരനായ ജസ്റ്റീസ് അയ്യർ സംസ്ഥാനസർക്കാറിന് ഉപദേശം നൽകിയിരിക്കുന്നത്!! സർക്കാർ ചെലവിൽ സൗജന്യമായി ഗർഭച്ചിദ്രത്തിനും സൗകര്യമുണ്ടാക്കണമെന്നും ശുപാർശിച്ചു കളഞ്ഞു! അതായത് ദൈവം അമ്മമാരുടെ വയറ്റിൽ ഇട്ടുകൊടുത്ത, നിഷ്കളങ്കമായ ജീവന്റെ തുടിപ്പിനെ അറുകൊല ചെയ്യാൻ!! ദാരിദ്ര്യം മാറ്റാൻ 80 കഴിഞ്ഞ വയസ്സന്മാരെ പട്ടിണിക്കിട്ട്കൊല്ലാൻ പറയാനെന്തേ ഇദ്ദേഹത്തിന് തോന്നിയില്ല? പ്രായമേറുമ്പോൾ ബുദ്ധിക്ക് തകരാർ സംഭവിക്കുന്നതും അത്തും പിത്തുമായി എന്തെങ്കിലും വിളിച്ചു പറയുന്നതുമൊക്കെ സാധാരണമാണ്. അത്തരത്തിലൊരു ആസ്ഥാന സാംസ്കാരിക നായകനും നമുക്കുണ്ടല്ലോ. 70 കഴിഞ്ഞവർ (രാഷ്റ്റ്രീയക്കാരല്ലാത്ത :-)) പൊതുവിഷയങ്ങളിൽ മൗനം പാലിക്കണമെന്ന് ഒരു പുതിയ പൊതുതാത്പര്യ ബില്ല് കൊണ്ട് വരാൻ പീ സീ ജോർജ്ജ് അധ്യക്ഷനായി ഒരു സമിതി രൂപീകരിക്കാൻ സർക്കാർ തയ്യാറാവണം.
ഈ വിചിത്ര നിർദ്ദേശത്തിനുള്ള കാരണമാണ് ഏറ്റവും വിചിത്രം. ദാരിദ്ര്യം മാറ്റാനാണാത്രെ! കേരളത്തിൽ ദാരിദ്ര്യമില്ലെന്നും പറഞ്ഞ് ഒരു ഐ ഏ എസ്സുകാരൻ മനംനൊന്ത് ബീജേപ്പീ വണ്ടികേറി നാടുവിട്ട് ഭൂതക്കണ്ണാടിയുമായി അയൽസംസ്ഥാനങ്ങളിൽ ദാരിദ്ര്യം തെരെഞ്ഞുനടക്കുന്ന കഥയൊന്നും വീ.വീ.രാമ അയ്യരുടെ ഏഴുമക്കളിൽ "രണ്ടാ"മനായി ജനിച്ച ജസ്റ്റീസ്അയ്യരും കമ്മീഷൻ കൂട്ടുകാരും അറിഞ്ഞില്ലാ എന്നുണ്ടോ?
മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നത് തെറ്റായി കാണുന്ന ഈ നിയമം ദമ്പതികള്‍ക്ക് പിഴ ശിക്ഷയും തടവും വരേ ശുപാര്‍ശ ചെയ്യുന്നുണ്ട്. മാത്രവുമല്ല, മൂന്നാമത്തെക്കുഞ്ഞിന് പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. ഒരു വിഭാഗം പൗരന്മാരെ രണ്ടാം തരക്കാരാക്കി മാറ്റുന്ന ഈ കാടന്‍ നിയമം വരുത്തിവെച്ചേക്കാവുന്ന സാമൂഹിക വിപത്തുകളെക്കുറിച്ച് ആഴത്തിൽ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മൂന്നാമത്തെ കുഞ്ഞ് നിയമപരമായി തെറ്റാണെങ്കില്‍, മാതാപിതാക്കള്‍ ചെയ്ത "തെറ്റിന്റെ" പേരില്‍ മരണം വരേ ദുരിതമനുഭവിക്കേണ്ടി വരുന്ന "ഇല്ലെജിറ്റ്മേറ്റ്" പൗരന്മാരുടെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ് കെട്ടിയെഴുന്നള്ളിക്കപെട്ട ഈ പരിഷ്കരണോദ്യമം!
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളീലൊന്നുമില്ലാത്ത ഈ പട്ടിണീപ്പേടി എവിടുന്നാണാവോ ഈ വയസ്സാൻ കാലത്ത് കുടുങ്ങിയത്? ഇവ്വിഷയത്തിൽ എതിർപ്പുമായി മതസംഘടനകളാണ് മുന്നിൽ വന്നത്. രാഷ്ട്രീയക്കാരെ കാര്യമായി ഈ വഴിക്ക് കണ്ടില്ല. ജനന നിരക്ക് രണ്ടിൽത്താഴെ മാത്രമുള്ള (1.9) കേരളത്തിൽ ഇത്തരമൊരു നിയമം നടപ്പിലായാൽ ജനസംഖ്യാ ചോർച്ചയാവും വരും കാലത്തിൽ കേരളത്തിൽ ഉണ്ടാവുക. കേരളത്തിന്റെ ജനനനിരക്ക് 1.5 ഓ 1.7ഓ ആണെന്നും അല്ല 1.9 ആണെന്നും വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ജനസംഖ്യാ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ യൂ.എന്‍ നിര്‍ദ്ദേശിച്ച 2.2 നും താഴെയാണത്. സ്വയം പരിഷ്കൃതരായ മലയാളികളില്‍ ഇനിയും ഇത്തരത്തിലൊരു കാടന്‍ നിയമം അടിച്ചേല്പിച്ചാല് അത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ!
എൺപതുകളിലെ മധ്യത്തിൽ വാസക്ടമി 350 ലാപ്രോസ്കോപ്പി 450 എന്ന് നാടാകെ എഴുതി ഒട്ടിച്ചിരുന്നു. പലരും 35 രൂപയും ബക്കറ്റും വാങ്ങി അഞ്ചാമത്തെയോ എട്ടാമത്തെയോ ഒക്കെ കുഞ്ഞിനെയുമെടുത്ത് ആശുപത്രി വിട്ടു. "നാം രണ്ട് നമുക്ക് രണ്ട്" എന്ന മുദ്രാവാക്യം "നാമൊന്ന് നമുക്കൊന്ന്" എന്നായി മാറിയിട്ട് കാലമേറെയായി. സർക്കാർ ഡിസ്പൻസറിയുടെ ഇളകിപ്പൊളിഞ്ഞ ചുമരുകളിൽ വെറുമൊരു സ്റ്റിക്കറായി വിശ്രമിക്കുന്ന ഈ മുദ്രാവാക്യം "നാമാരുമല്ല നമുക്കാരും വേണ്ട" എന്നായി മാറുന്ന കാലം അതിവിദൂരമല്ല!!
കൃഷ്ണയ്യർ നീണാൾ വാഴട്ടെ. ജനിക്കാനിരിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളേ നിങ്ങൾക്ക് ആദരാഞ്ജലികൾ.