അണ്ണാ ഹസാരേ ഒരു ഒഴിയാ ബാധയായി മാറിയിരിക്കുകയാണ്. ഒരു കൂട്ടർ കട്ട് തിന്നു മുടിക്കുന്നതിന്നെതിരെയാണ് പല്ലുപോയ ഈ വൃദ്ധൻ തിന്നാതെ പ്രതിരോധിക്കുന്നത്. ഈ രാജ്യത്തെ ഒരു പ്രജ തിന്നാതിരിക്കുന്നത് സർക്കാറിനും തിന്നുകൊണ്ടിരിക്കുന്ന മറ്റ് പ്രജകൾക്കും നാണക്കേടും അപമാനവുമാണ്, അജീർണ്ണം പിടിക്കാനും മതി. നോമ്പ് മാസത്തിൽ ഒരു പകല് തികച്ചും പട്ടിണികിടക്കാൻ പോലും സമ്മതിക്കാതെയാണ് ഈ മഹാപാപിയെ, രാജ്യത്തെ ഏറ്റവും ഉന്നതർ മാത്രം താമസിക്കുന്ന, ഏറ്റവും മുന്തിയ ഭക്ഷണങ്ങളും സൗകര്യങ്ങളും കിട്ടുന്ന തിഹാർ ഹോട്ടലിലേക്ക് പല്ലക്കിലേറ്റിക്കൊണ്ടു പോയത്! ഇനി സ്ഥിരമായി തിന്നോളാം എന്നെഴുതിക്കൊണ്ടുപോയ കടലാസിൽ ഒരൊപ്പിടാൻ പോലും കഴിഞ്ഞ ആറുമാസത്തോളമായി രാജ്യദ്രോഹം സ്ഥിരം തൊഴിലാക്കിയ ഈ മനുഷ്യൻ സമ്മതിച്ചില്ല. പ്രധാനമന്ത്രി ടെൻഷനിലാണ്. എന്തെങ്കിലും ഒരു പോംവഴി ഉപദേശിക്കാൻ മാഡം നാട്ടിലില്ല. സൂക്കേട് പിടിച്ച് കിടപ്പിലായിപ്പോയി. സർക്കാരിനെ ഭരിക്കാനും മന്ത്രിമാരെ വലിക്കാനും സമ്മതിക്കാതെ തുടരുന്ന ഈ ഒഴിയാബാധയിൽ നിന്നും ഒരു രക്ഷയില്ലേ?
ചിന്താവിഷ്ടനായ മൻമോഹൻജീ, ആ ഫെയ്സ് ഒന്ന് ടേൺ ചെയ്തേ, തിരുന്തോരത്തേക്കൊന്ന് എത്തി നോക്ക്യേ. തറനെല്ലൂർ പരമേശ്വരൻ നമ്പൂതിരിയും നാരായണ ഭട്ടും പത്മനാഭ ശർമ്മയുമൊക്കെ അണിനിരന്നു നിലക്കുന്നത് കണ്ടില്ലേ? ഇനി താമസിക്കണ്ട. പാർലമെന്റിന്റെ നടുമുറ്റത്ത് ഒരു ഹോമ കുൺഡം ഒരുങ്ങട്ടേ. ദേവപ്രശ്നം തുടങ്ങട്ടെ. ഇനി ഹസാരേയെന്നല്ല ഏത് മുന്തിയ ബാബ ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് വന്നാലും നമ്മുടെ ഒരു രോമം പോലും തൊടാനോ ആർഷഭാരതത്തിന്റെ ദേശീയ പുണ്യകർമ്മമായി വാഴ്ത്തപ്പെട്ട അഴിമതിക്കെതിരേ ഒരക്ഷരം ഉരിയാടാനോ പാടില്ല. ഡൽഹിയിലേക്ക് വരുന്ന മഹാജ്യോതിഷികൾ വശം ഞാൻ കൊടുത്തയക്കുന്ന കത്തിൽ പറയുന്ന കാര്യങ്ങൾ "പ്രശ്ന"ത്തിന് ശേഷം മാത്രം പരസ്യപ്പെടുത്തുക.
ലോക്പാൽ എന്ന് പോയിട്ട് പശുവിൻപാൽ എന്നു പോലും ഒരു പ്രജയും പറഞ്ഞു പോകരുത്. അത് രാജ്യത്ത് വൻകഷ്ടനഷ്ടങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാൻ കാരണമാവും. ലോക്പാൽ എന്ന് പറയുകയും അന്നേദിവസം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നവരുടെ കുടുംബം മുച്ചൂടും നശിച്ച് ഭസ്മമായിപ്പോവുകയും കുടുംബ സ്വത്തുക്കൾ അന്യാധീന (കേന്ദ്രമന്ത്രിമാരല്ല) പ്പെട്ടു പോവുകയും ചെയ്യും.
സ്വിസ് ബാങ്കിലെ ഏ മുതൽ ഇസഡ് വരേയുള്ള നിലവറകൾ തുറക്കാൻ പാടില്ല. അത് ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. നിലവറകളിലെ സ്വത്ത് നിർണ്ണയം നടത്തുകയോ കുറച്ച് കാലം കഴിഞ്ഞ് അതവിടെത്തന്നെയിരിപ്പുണ്ടോ എന്ന് നോക്കുകയോ ചെയ്യരുത്. മൃത്യുവിനും സ്മൃതിനഷ്ടത്തിനും കാരണമാവും. സ്വിസ് ബാങ്കിലെ ഇടപാടുകാരുടെ പേര് വിവരം തിരക്കാനോ വെളിപ്പെടുത്താനോ അവരുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്താനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല. ദൈവകോപം ഉണ്ടാവനും സ്വന്തം വിവരങ്ങളും വിവരമില്ലായ്മകളും പരസ്യപ്പെടാനും ഇടയാകും.
കേന്ദ്രമന്ത്രിമാർ, മന്ത്രിപദം ഇഷ്ടമില്ലാത്ത, പ്രായമായിട്ടും കല്യാണം പോലും കഴിക്കാതെ നാട് നന്നാക്കാൻ പണിയെടുക്കുന്ന, നിഷ്കാമകർമ്മികളായ സുന്ദരക്കുട്ടന്മാർ എന്നിവരുടെയോ അവരുടെ ജീവിച്ചിരിക്കുന്നതോ മരിച്ചുമണ്ണടിഞ്ഞു പോയതോ ആയ മാതാപിതാക്കളുടെയോ സഞ്ചയിക പുസ്തകങ്ങളെക്കുറിച്ച് ചർച്ച നടത്തുക, വാർത്ത പ്രസിദ്ധീകരിക്കുക ബ്ലോഗെഴുതുക തുടങ്ങി ദേവകോപം വിളിച്ചുവരുന്ന ചീത്തപ്രവർത്തനങ്ങളിൽ നിന്നും പൗരന്മാർ (ആണും പെണ്ണും)വിട്ടുനിൽക്കണം.
ജന്തർ മന്തറിൽ നടന്ന നികൃഷ്ടമായ നിരാഹര സമരങ്ങളും തുടർന്ന് നടന്ന ചർച്ചകളും ദൈവത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ഇംഗ്ലണ്ടിലേക്ക് പോയ കുറേ ചെറുപ്പക്കാരെ വെള്ളക്കാരായ ക്രിക്കറ്റ് കളിക്കാർ ദിവസങ്ങളോളം തച്ചു നിരപ്പാക്കിയതും ആയിരക്കണക്കിനാൾക്കാർ നോക്കിയിരിക്കെ നാലുപാടും ഇട്ടോടിച്ചതും അതിഭീകരമായ വിധേന തോല്പ്പിച്ചതും ദേവകോപത്തിന്റെ ഒരു സാമ്പിൾ വെടിക്കെട്ടാണ്. ഹസാരേയുടെ ചിത്രം നോക്കി അറിയാതെ സഹതപിച്ചു പോയ സോണിയാഗാന്ധിക്ക് ആരോടും പറയാൻ പാടില്ലാത്ത ഏതോ ദീനം പിടിച്ചതുമൊക്കെ വരാൻ പോകുന്ന വിപത്തുകളുടെ സൂചനയാണ്.
----------------------------------------------------------------------------------------------------------
ഈ പോസ്റ്റ് കണിക്കൊന്ന.കോം ഈ ആഴ്ചത്തെ ബ്ലോഗ് ഓഫ് ദ വീക്ക് ആയി തിരഞ്ഞെടുത്തിട്ടുണ്ട്
ചിന്താവിഷ്ടനായ മൻമോഹൻജീ, ആ ഫെയ്സ് ഒന്ന് ടേൺ ചെയ്തേ, തിരുന്തോരത്തേക്കൊന്ന് എത്തി നോക്ക്യേ. തറനെല്ലൂർ പരമേശ്വരൻ നമ്പൂതിരിയും നാരായണ ഭട്ടും പത്മനാഭ ശർമ്മയുമൊക്കെ അണിനിരന്നു നിലക്കുന്നത് കണ്ടില്ലേ? ഇനി താമസിക്കണ്ട. പാർലമെന്റിന്റെ നടുമുറ്റത്ത് ഒരു ഹോമ കുൺഡം ഒരുങ്ങട്ടേ. ദേവപ്രശ്നം തുടങ്ങട്ടെ. ഇനി ഹസാരേയെന്നല്ല ഏത് മുന്തിയ ബാബ ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് വന്നാലും നമ്മുടെ ഒരു രോമം പോലും തൊടാനോ ആർഷഭാരതത്തിന്റെ ദേശീയ പുണ്യകർമ്മമായി വാഴ്ത്തപ്പെട്ട അഴിമതിക്കെതിരേ ഒരക്ഷരം ഉരിയാടാനോ പാടില്ല. ഡൽഹിയിലേക്ക് വരുന്ന മഹാജ്യോതിഷികൾ വശം ഞാൻ കൊടുത്തയക്കുന്ന കത്തിൽ പറയുന്ന കാര്യങ്ങൾ "പ്രശ്ന"ത്തിന് ശേഷം മാത്രം പരസ്യപ്പെടുത്തുക.
ലോക്പാൽ എന്ന് പോയിട്ട് പശുവിൻപാൽ എന്നു പോലും ഒരു പ്രജയും പറഞ്ഞു പോകരുത്. അത് രാജ്യത്ത് വൻകഷ്ടനഷ്ടങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാൻ കാരണമാവും. ലോക്പാൽ എന്ന് പറയുകയും അന്നേദിവസം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നവരുടെ കുടുംബം മുച്ചൂടും നശിച്ച് ഭസ്മമായിപ്പോവുകയും കുടുംബ സ്വത്തുക്കൾ അന്യാധീന (കേന്ദ്രമന്ത്രിമാരല്ല) പ്പെട്ടു പോവുകയും ചെയ്യും.
സ്വിസ് ബാങ്കിലെ ഏ മുതൽ ഇസഡ് വരേയുള്ള നിലവറകൾ തുറക്കാൻ പാടില്ല. അത് ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. നിലവറകളിലെ സ്വത്ത് നിർണ്ണയം നടത്തുകയോ കുറച്ച് കാലം കഴിഞ്ഞ് അതവിടെത്തന്നെയിരിപ്പുണ്ടോ എന്ന് നോക്കുകയോ ചെയ്യരുത്. മൃത്യുവിനും സ്മൃതിനഷ്ടത്തിനും കാരണമാവും. സ്വിസ് ബാങ്കിലെ ഇടപാടുകാരുടെ പേര് വിവരം തിരക്കാനോ വെളിപ്പെടുത്താനോ അവരുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്താനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല. ദൈവകോപം ഉണ്ടാവനും സ്വന്തം വിവരങ്ങളും വിവരമില്ലായ്മകളും പരസ്യപ്പെടാനും ഇടയാകും.
കേന്ദ്രമന്ത്രിമാർ, മന്ത്രിപദം ഇഷ്ടമില്ലാത്ത, പ്രായമായിട്ടും കല്യാണം പോലും കഴിക്കാതെ നാട് നന്നാക്കാൻ പണിയെടുക്കുന്ന, നിഷ്കാമകർമ്മികളായ സുന്ദരക്കുട്ടന്മാർ എന്നിവരുടെയോ അവരുടെ ജീവിച്ചിരിക്കുന്നതോ മരിച്ചുമണ്ണടിഞ്ഞു പോയതോ ആയ മാതാപിതാക്കളുടെയോ സഞ്ചയിക പുസ്തകങ്ങളെക്കുറിച്ച് ചർച്ച നടത്തുക, വാർത്ത പ്രസിദ്ധീകരിക്കുക ബ്ലോഗെഴുതുക തുടങ്ങി ദേവകോപം വിളിച്ചുവരുന്ന ചീത്തപ്രവർത്തനങ്ങളിൽ നിന്നും പൗരന്മാർ (ആണും പെണ്ണും)വിട്ടുനിൽക്കണം.
ജന്തർ മന്തറിൽ നടന്ന നികൃഷ്ടമായ നിരാഹര സമരങ്ങളും തുടർന്ന് നടന്ന ചർച്ചകളും ദൈവത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ഇംഗ്ലണ്ടിലേക്ക് പോയ കുറേ ചെറുപ്പക്കാരെ വെള്ളക്കാരായ ക്രിക്കറ്റ് കളിക്കാർ ദിവസങ്ങളോളം തച്ചു നിരപ്പാക്കിയതും ആയിരക്കണക്കിനാൾക്കാർ നോക്കിയിരിക്കെ നാലുപാടും ഇട്ടോടിച്ചതും അതിഭീകരമായ വിധേന തോല്പ്പിച്ചതും ദേവകോപത്തിന്റെ ഒരു സാമ്പിൾ വെടിക്കെട്ടാണ്. ഹസാരേയുടെ ചിത്രം നോക്കി അറിയാതെ സഹതപിച്ചു പോയ സോണിയാഗാന്ധിക്ക് ആരോടും പറയാൻ പാടില്ലാത്ത ഏതോ ദീനം പിടിച്ചതുമൊക്കെ വരാൻ പോകുന്ന വിപത്തുകളുടെ സൂചനയാണ്.
----------------------------------------------------------------------------------------------------------
ഈ പോസ്റ്റ് കണിക്കൊന്ന.കോം ഈ ആഴ്ചത്തെ ബ്ലോഗ് ഓഫ് ദ വീക്ക് ആയി തിരഞ്ഞെടുത്തിട്ടുണ്ട്