കേട്ടില്ല്യോ ക്യോട്ടോ വർത്തമാനം?
പസിഫിക് മഹാസമുദ്രത്തിൽ, മുന്നോട്ട് ഗമിക്കുന്ന ഒരു കടൽക്കുതിരയെപ്പോലെ ഞെളിഞ്ഞിരിക്കുകയാണ് ജപ്പാൻ. ലോകത്തെയാകെ വിസ്മയിപ്പിച്ച ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറയുന്ന, കഠിനാധ്വാനികളുടെ നാട്. ജപ്പാനിലേക്കൊരു യാത്രയെക്കുറിച്ച് ഒരിക്കൽപ്പോലും ആലോചിച്ചിരുന്നില്ല. നിനച്ചിരിക്കാതെ വന്ന ജപ്പാൻ യാത്ര ആ രാജ്യത്തെക്കുറിച്ചുള്ള മുഴുവൻ മുൻധാരണകളെയും മാറ്റിമറിച്ചു കളഞ്ഞു. ആയിരക്കണക്കിന് മനുഷ്യജീവനുകളെ നിമിഷം നേരം കൊണ്ട് കൊന്നൊടുക്കിയ, സുനാമി ബാക്കിയിട്ടുപോയ ഫുക്കുഷിമ ആണവഭീതി തലക്കുമുകളിൽ നിൽക്കവേയാണ് ഉദയസൂര്യന്റെ നാട്ടിൽ ഞാൻ കാലുകുത്തുന്നത്.
ഒസാക്കയിലെ കാൻസായ് (Kansai) വിമാനത്താവളത്തിൽ നിന്നും പതിവു ചടങ്ങുകൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും സമയം വൈകുന്നേരം ആറായിക്കഴിഞ്ഞിരുന്നു. ടെർമിനലിന്റെ അകത്തു തന്നെയുള്ള സന്ദർശകാപ്പീസിൽ നിന്നും കുറച്ച് മേപ്പുകളും ടൂറിസ്റ്റ് ബ്രോഷറുകളും കൈക്കലാക്കി ഒന്നാം നിലയിലെ ജപ്പാൻ റെയിലിന്റെ (JR) സ്റ്റേഷനിലെത്തി കോബെയിലേക്കുള്ള (Kobe) തീവണ്ടിയും കാത്തിരിപ്പായി. പെയ്തു തോർന്ന മഴ നനച്ചിട്ടിരിക്കുന്ന നിരത്തുകളും മൂടിക്കെട്ടിയ മാനവും ചെറുതണുപ്പും, മട്ടുപ്പാവിൽ നിന്നുറ്റി വീഴുന്ന മഴത്തുള്ളികളുമെല്ലാം കൂടി കാൺകേ പതിയേ വീശിയ കാറ്റിനൊപ്പം ജന്മനാട്ടിലെ മഴക്കാലത്തിന്റെ ഗൃഹാതുരത മനസ്സിലേക്ക് അടിച്ചു കയറി.
തലസ്ഥാനമായ ടോക്കിയോവിൽ നിന്നും ഏകദേശം നാനൂറോളം കിലോമീറ്റർ അകലെയാണ് ഒസാക്ക പട്ടണം. ഔദ്യോഗികാവശ്യത്തിനായി ടോക്കിയോവിലേക്ക്പോകേണ്ട ഞാൻ ഒസാക്കയിലെ ചരിത്രനഗരമായ ക്യോട്ടോവിലേക്ക് (Kyoto) തിരിക്കേണ്ടി വന്നത് ഒരു നിയോഗമാണ്. എനിക്ക് പറക്കേണ്ട ദിവസത്തിലോ തൊട്ടടുത്ത ദിവസങ്ങളിലോ ദുബൈയിൽ നിന്നും ടോക്കിയോക്ക് കന്നുകാലി ക്ലാസ്സിൽ വിമാനടിക്കറ്റുകൾ ലഭ്യമല്ല! അങ്ങനെയാണ് ഒരു ദിവസം നേരത്തേ കാൻസായ് വിമാനത്താവളം വഴി ജപ്പാനിലെത്തിയത്.
അതിവേഗം കുതിച്ചു പായ്യുന്ന ജപ്പാൻ ബുള്ളറ്റ് ട്രെയിനുകളെ ഷിൻകാൻസെൻ (Shinkansen) എന്നാണ് ജപ്പാനിൽ വിളിക്കുന്നത്. ഷിങ്കാൻസെനിൽ ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് വിമാനത്താവളത്തിൽ നിന്നും കോബെയിലെ ഹോട്ടലിനടുത്തുള്ള സ്റ്റേഷനിലെത്തി. ഭക്ഷണം കഴിച്ച്, നല്ലപാതിക്ക് ഒരു സന്ദേശമയച്ച് ഉറങ്ങാനുള്ള തിരക്കിലായി. ഒമ്പത് മണിക്കൂർ പറക്കലും അഞ്ച് മണിക്കൂറിന്റെ സമയവത്യാസവും (ദുബായിലിപ്പോൾ അർധരാത്രി കഴിഞ്ഞുകാണും) സുഭിക്ഷമായ രാത്രിഭക്ഷണം നൽകിയ ആലസ്യവുമെല്ലാം കൂടി എന്നെ പെട്ടെന്ന് തന്നെ ഉറക്കിക്കളഞ്ഞു.
റോക്കോ മലനിരകൾ കാവൽ നിൽക്കുന്ന കോബെ പട്ടണം വ്യവസായശാലകൾ തിങ്ങിനിറഞ്ഞതെങ്കിലും മനോഹരമാണ്. എന്റെ ട്രാവൽ പ്ലാനിൽ കോബെയിലെ ചുറ്റിത്തിരിയൽ ഇല്ല. സമയക്കുറവ് തന്നെ കാരണം . ഹോട്ടൽ മുറിയിലെ ജനാലവഴി പ്രഭാതത്തിലെ മൂടൽമഞ്ഞിൽ മയങ്ങുന്ന കോബെയെ ഒരു നോക്ക് കണ്ട് ഞാൻ ക്യോട്ടോക്കുള്ള യാത്രക്ക് തയ്യാറായി. കോബെ നഗരത്തിലെ ഷിൻകോബെ (Shin-Kobe) ട്രെയിൽസ്റ്റേഷനിൽ അതിരാവിലെ, കണ്ണിറുകി കിളിരം കുറഞ്ഞ് തടിച്ച ഏതാനും ജാപ്പനീസിനൊപ്പം ഞാനും തീവണ്ടി (ശരിക്കും പറഞ്ഞാൽ വൈദ്യുതവണ്ടി) കാത്തിരിപ്പായി. ഓരോ വണ്ടി വരുന്നതിനും മുന്നേ ജാപ്പനീസ് ഭാഷയിലുള്ള അനൗൺസ്മെന്റുകൾ ആ ഭാഷയറിയാത്ത ഏതൊരാൾക്കും കൗതുകവും ചിരിയും പടർത്തുന്നത് തന്നെയാണ്. തീവണ്ടി കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളുടെ പേരുകൾ താളത്തിൽ മൂക്കുകൊണ്ട് പറഞ്ഞ് കഴിഞ്ഞ് ഇംഗ്ലീഷിൽ ഒരു ചുരുക്കവിവരണവും
ജപ്പാനിലെ അതിപുരാതന നഗരങ്ങളിന്നാണ് ക്യോട്ടോ. മാത്രമല്ല പുരാതന ജപ്പാന്റെ തലസ്ഥാനവും. ലോക മഹായുദ്ധത്തിൽ ആറ്റം ബോംബുകളുടെ പ്രഥമ ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു ഈ പൈതൃക നഗരം, പക്ഷേ അമേരിക്കക്കാരന്റെ കഠോരഹൃദയത്തിലെ ഏതോ ഒരു ഭാഗത്തുനിന്നുത്ഭവിച്ച ഒരു പരിഗണനയിലാണ് ക്യോട്ടോ അന്ന് രക്ഷപ്പെട്ടത്.
കോബെയിൽ നിന്നും ഒരു മണിക്കൂർ ഓടി വണ്ടി ക്യോട്ടോയിലെത്തുമ്പോൾ സമയം രാവിലെ ഒമ്പതര. ക്യോട്ടോ കരാർ എന്ന് കേട്ടിട്ടുള്ളതല്ലാതെ തീർത്തും അപരിചിതമായ ഈ നഗരത്തെക്കുറിച്ച് രണ്ട് ദിവസത്തെ ഗൂഗ്ലിംഗ് വഴിയാണ് കുറച്ചെങ്കിലും മനസ്സിലാക്കിയത്. രാത്രിവണ്ടിക്ക് ടോക്കിയോക്ക് തിരിക്കേണ്ടതിനാൽ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത്, ഒരാഴ്ചത്തെ താമസത്തിനുള്ള സാധനങ്ങളടങ്ങിയ വലിയ ഒരു ബാഗും തൂക്കിപ്പിടിച്ചാണ് യാത്ര. നമ്മുടെ നാട്ടിലെ റയില്‌വേസ്റ്റേഷനുകളിലും മറ്റുമുള്ള ക്ലോക്ക് റൂമുകൾക്ക് സമാനമായി ഇവിടെ ലഗേജ് ലോക്കറുകളാണുള്ളത്. നമുക്ക് തന്നെ നാണായങ്ങളിട്ട് പൂട്ടി താക്കോലെടുത്ത് പോവാം. നൂറു യെൻ (100 Yen- ഏകദേശം 60 രൂപ) നിക്ഷേപിച്ച് ലഗേജ്, ലോക്കറിൽ വെച്ച് ഭദ്രമാക്കി പുറത്തിറങ്ങി. ജാപ്പനീസ് യെൻ ആണ് ജപ്പാനിലെ കറൻസി. ഒരു യെൻ ഏകദേശം നമ്മുടെ അറുപത് പൈസക്ക് തുല്യമാണ്. 2011നും 2014നുമിടക്ക് യെന്നിന്റെ വില സുനാമി തിരകൾ പോലെ ഉയരുകയും താഴുകയും ചെയ്തിട്ടുണ്ട്. 500 യെൻ കൊടുത്താൽ ക്യോട്ടോ നഗരപരിധിക്കുള്ളിൽ 24 മണിക്കൂർ സഞ്ചരിക്കാനുള്ള ബസ്സ് പാസ്സ് കിട്ടും, അത്തരത്തിലൊരു പാസ്സും വാങ്ങി കിൻകാകൂജി (Kinkakuji) ക്ഷേത്രത്തിലേക്കുള്ള 101-ആം നമ്പർ ബസ്സിൽ കയറി ഇരിപ്പായി. വളരേ ഉയർന്ന ജീവിതച്ചിലവുള്ള ജപ്പാനിലെ സാധാരണക്കാരുടെ കാര്യമോർത്ത് അൽപ്പം വിഷമത്തോടെ, വിലയേറിയ ആ ടിക്കറ്റിലെ അപരിചിതമായ ജാപ്പനീസ് അക്ഷര ങ്ങൾ നോക്കി ഞാൻ നെടുവീർപ്പിട്ടു.
ലോകപ്രസിദ്ധമാണ് എണ്ണൂറിലധികം വർഷത്തെ പഴമ അവകാശപ്പെടുന്ന ഈ സുവർണ്ണക്ഷേത്രം. സെൻ ബുദ്ധരുടെ പുണ്യക്ഷേത്രങ്ങളിലൊന്നായ കിൻകാകൂജി രണ്ട് തവണ തീവെച്ച് നശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് അവസാനമായി 1950ല് അറ്റകുറ്റപ്പണികൾ കഴിച്ച് പുനർനിർമ്മിച്ചതാണ് ഇന്നത്തെ മാതൃക. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ അവസാന രണ്ട് നിലകളും സ്വർണ്ണത്തകിടുകൾ കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്നു.
പല നിറത്തിലുള്ള കൊടി പിടിച്ച ടൂറിസ്റ്റ് ഗൈഡുകൾക്ക് പിന്നാലെ അനുസരണയോടെ നീങ്ങുന്ന ആഭ്യന്തര വിനോദരസഞ്ചാരികൾ. മൂന്നോ നാലോ യൂറോപ്യന്മാർ, പിന്നെ ഞാനും. ഇടത്തരം വലിപ്പമുള്ള ഒരു തടാകത്തിന്റെ കരയിലാണ് സ്വർണ്ണം പുതച്ചു നിൽക്കുന്ന കിൻകാകൂജി ക്ഷേത്രം നിലകൊള്ളുന്നത്. തെളിമയാർന്ന തടാകത്തിൽ സ്വർണ്ണശോഭയുള്ള പ്രതിബിംബം, ധ്യാനനിരതരായ സ്വർണ്ണമത്സ്യങ്ങൾ, പശ്ചാത്തലത്തിൽ ഇടതൂർന്ന വനങ്ങളുള്ള ചെറുകുന്നുകൾ, മുളവേലികെട്ടി തിരിച്ച് ചരൽകല്ലുകൾ പാകിയ കൊച്ചു നടപ്പാതകൾ, ഇടക്കിടെ തടികൊണ്ടുള്ള പാലങ്ങൾ, എങ്ങും ചിലച്ചു പറക്കുന്ന കിളിക്കൂട്ടങ്ങൾ, നിശബ്ദമായി, അണിയൊപ്പിച്ച് നീങ്ങുന്ന സന്ദർശകർ....ഈ ബുദ്ധവിഹാരം ആരുടെ മനസ്സിലും വല്ലാത്തൊരു അനുഭൂതി നിറക്കും. സന്ദർശകരിൽ ഏറെപ്പേരും കാഴ്ചകളധികവും കാണുന്നത് ക്യാമറാ ലെൻസിലൂടെയാണെന്ന് തോന്നുന്നു.
സുവർണ്ണക്ഷേത്രം ചുറ്റി പുറകിലൂടെ കുത്തനെ ഒരു കയറ്റമാണ്. പാറക്കെട്ടുകളിലൂടെ ശാന്തമായി ഒലിച്ചിറങ്ങുന്ന തെളിഞ്ഞ അരുവിയിലേക്ക് കടത്തി വെച്ച മുളപ്പാത്തികളിലൂടെ വരുന്ന വെള്ളം പുണ്യജലമായാണ് ബുദ്ധർ പരിചയപ്പെടുത്തുന്നുത്. ഈ തീർത്ഥജലം ഒരു കവിൾ കുടിക്കുകയും രൂപമുള്ളതും ഇല്ലാത്തതുമായ ബുദ്ധപ്രതിമകളെ സ്നാനം ചെയ്യുകയും സന്ദർശകരുടെ രീതികളാണ്. ക്ഷേത്രാങ്കണത്തിൽ വേറെയും ചില അർച്ചനാകേന്ദ്രങ്ങളുണ്ട്. ചെറിയ സംഭാവന കൊടുത്ത് മെഴുകുതിരി കത്തിച്ചും മണിമുഴക്കിയുമൊക്കെ മിക്ക സന്ദർശകരും പ്രാർത്ഥിക്കുന്നു.
ആരാധനായലങ്ങൾ മനസ്സുകളെ വിമലീകരിച്ച് സമാധാനവും ശാന്തിയും പ്രധാനം ചെയ്യാനുള്ളവയാണ്. അവ ശാന്തമായ, നയനമനോഹരമായ, മനസ്സുകൾക്ക് കുളിരേകുന്ന പ്രകൃതിയിൽ തന്നെ ആയിരിക്കണമെന്നത് പുരാതനബുദ്ധസന്യാസിവര്യന്മാർക്ക് നിർബ്ബന്ധമായിരുന്നിരിക്കണം. മരങ്ങളെ തഴുകിവരുന്ന കാറ്റുകളും പച്ചപ്പും ഇലകളുടെ മണവുമെല്ലാം ചേർന്ന് മനസ്സിലൊരു അനിർവ്വചനീയമായ സുഖം പകരുന്നുണ്ട്.
ഏകദേശം രണ്ടര മണിക്കൂറോളം അവിടെ ചിലവഴിച്ച് അടുത്ത ലക്ഷ്യമായ സുപ്രസിദ്ധമായ റിൻസായ് (Rinzai)ക്ഷേത്രാങ്കണത്തിലെ ര്യോൻ ജി (Ryon ji- Rock Garden) എന്ന റോക്ക് ഗാർഡനിലേക്കുള്ള ബസ്സ് പിടിച്ചു. കല്ലുകൊണ്ടുള്ള പൂന്തോട്ടമല്ല, മറിച്ച് ഒരു പൂന്തോട്ടത്തിലെ ചില കല്ലുകൾ! ഒരു ചെറിയ നടുമുറ്റത്തിൽ ഏതാനും പാറക്കഷ്ണങ്ങൾ ഉറപ്പിച്ചു വെച്ചതാണ് ഇപ്പറയുന്ന റോക്ക് ഗാർഡൻ. പക്ഷേ, അത് നിലകൊള്ളുന്നത് അതിമനോഹരമായ ഒരു പ്രകൃതി ഉദ്യാനത്തിലാണ്. ഈ ഉദ്യാനക്കാഴ്ചയാണ് നമ്മുടെ പ്രധാന ലക്ഷ്യം. അഞ്ച് മിനിട്ടിനകം ബസ്സ് അവിടെയെത്തി. വിശാലമാണ് റിൻസായ് ക്ഷേത്രാങ്കണം. അതിലെ ജൈവവൈവിധ്യങ്ങളും മനസ്സ് കുളിർക്കുന്ന കാഴ്ചയേകുന്ന ക്യൊയോച്ചി (Kyoyochi) തടാകവും കടന്നാൽ റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്ന ചെറിയ കെട്ടിടമായി. വെളുത്ത ചരൽക്കല്ലുകൾ വൃത്തിയിൽ പാകിവിരിച്ച മുറ്റത്ത് അലക്ഷ്യമായെന്നവണ്ണം വെച്ചിരിക്കുന്ന 15 പാറക്കല്ലുകൾ.
മനോഹരമായ ഉദ്യാനങ്ങൾ നമ്മുടെ നാട്ടിലും നിരവധിയുണ്ടെങ്കിലും ഇത്രയധികം ശാന്തതയും വൃത്തിയും വെടിപ്പുമുള്ളവ ഒന്നെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. ഇടുങ്ങിയ നടവഴികളെ മുളകൊണ്ടുള്ള ബലമുള്ള വേലികെട്ടി തിരിച്ചതാണ്. വീഴാറായ മരങ്ങൾ വലിയ നാട്ടകൾ വെച്ച് താങ്ങി നിർത്തിയിരിക്കുന്നു, ആമ്പലും താമരയും വിരിഞ്ഞു നിൽക്കുന്ന തടാകത്തിലേക്ക് എത്തിനോക്കുന്ന പൂത്തുലഞ്ഞ തരുക്കൾ. ആമ്പൽ പൂക്കൾ നിറഞ്ഞ തടാകത്തിൽ പായൽ വാരി വൃത്തിയാക്കുന്ന മൂന്ന് വൃദ്ധതൊഴിലാളികൾ, കരക്ക് കയറി തൂവലുകൾ ചീകി വൃത്തിയാക്കുന്ന അരയന്നങ്ങൾ. കൃത്രിമത്വമേതുമില്ലാത്ത പ്രകൃതിക്കാഴ്ചകൾ ആസ്വദിച്ച് നടക്കവേ വയറ്റിൽ വിശപ്പിന്റെ വിളി.
പസിഫിക് മഹാസമുദ്രത്തിൽ, മുന്നോട്ട് ഗമിക്കുന്ന ഒരു കടൽക്കുതിരയെപ്പോലെ ഞെളിഞ്ഞിരിക്കുകയാണ് ജപ്പാൻ. ലോകത്തെയാകെ വിസ്മയിപ്പിച്ച ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറയുന്ന, കഠിനാധ്വാനികളുടെ നാട്. ജപ്പാനിലേക്കൊരു യാത്രയെക്കുറിച്ച് ഒരിക്കൽപ്പോലും ആലോചിച്ചിരുന്നില്ല. നിനച്ചിരിക്കാതെ വന്ന ജപ്പാൻ യാത്ര ആ രാജ്യത്തെക്കുറിച്ചുള്ള മുഴുവൻ മുൻധാരണകളെയും മാറ്റിമറിച്ചു കളഞ്ഞു. ആയിരക്കണക്കിന് മനുഷ്യജീവനുകളെ നിമിഷം നേരം കൊണ്ട് കൊന്നൊടുക്കിയ, സുനാമി ബാക്കിയിട്ടുപോയ ഫുക്കുഷിമ ആണവഭീതി തലക്കുമുകളിൽ നിൽക്കവേയാണ് ഉദയസൂര്യന്റെ നാട്ടിൽ ഞാൻ കാലുകുത്തുന്നത്.
ഒസാക്കയിലെ കാൻസായ് (Kansai) വിമാനത്താവളത്തിൽ നിന്നും പതിവു ചടങ്ങുകൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും സമയം വൈകുന്നേരം ആറായിക്കഴിഞ്ഞിരുന്നു. ടെർമിനലിന്റെ അകത്തു തന്നെയുള്ള സന്ദർശകാപ്പീസിൽ നിന്നും കുറച്ച് മേപ്പുകളും ടൂറിസ്റ്റ് ബ്രോഷറുകളും കൈക്കലാക്കി ഒന്നാം നിലയിലെ ജപ്പാൻ റെയിലിന്റെ (JR) സ്റ്റേഷനിലെത്തി കോബെയിലേക്കുള്ള (Kobe) തീവണ്ടിയും കാത്തിരിപ്പായി. പെയ്തു തോർന്ന മഴ നനച്ചിട്ടിരിക്കുന്ന നിരത്തുകളും മൂടിക്കെട്ടിയ മാനവും ചെറുതണുപ്പും, മട്ടുപ്പാവിൽ നിന്നുറ്റി വീഴുന്ന മഴത്തുള്ളികളുമെല്ലാം കൂടി കാൺകേ പതിയേ വീശിയ കാറ്റിനൊപ്പം ജന്മനാട്ടിലെ മഴക്കാലത്തിന്റെ ഗൃഹാതുരത മനസ്സിലേക്ക് അടിച്ചു കയറി.
തലസ്ഥാനമായ ടോക്കിയോവിൽ നിന്നും ഏകദേശം നാനൂറോളം കിലോമീറ്റർ അകലെയാണ് ഒസാക്ക പട്ടണം. ഔദ്യോഗികാവശ്യത്തിനായി ടോക്കിയോവിലേക്ക്പോകേണ്ട ഞാൻ ഒസാക്കയിലെ ചരിത്രനഗരമായ ക്യോട്ടോവിലേക്ക് (Kyoto) തിരിക്കേണ്ടി വന്നത് ഒരു നിയോഗമാണ്. എനിക്ക് പറക്കേണ്ട ദിവസത്തിലോ തൊട്ടടുത്ത ദിവസങ്ങളിലോ ദുബൈയിൽ നിന്നും ടോക്കിയോക്ക് കന്നുകാലി ക്ലാസ്സിൽ വിമാനടിക്കറ്റുകൾ ലഭ്യമല്ല! അങ്ങനെയാണ് ഒരു ദിവസം നേരത്തേ കാൻസായ് വിമാനത്താവളം വഴി ജപ്പാനിലെത്തിയത്.
![]() |
ഇതാണ് കടൽക്കുതിരപോലെ കിടക്കുന്ന ജപ്പാൻ. കടപ്പാട്, Google |
അതിവേഗം കുതിച്ചു പായ്യുന്ന ജപ്പാൻ ബുള്ളറ്റ് ട്രെയിനുകളെ ഷിൻകാൻസെൻ (Shinkansen) എന്നാണ് ജപ്പാനിൽ വിളിക്കുന്നത്. ഷിങ്കാൻസെനിൽ ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് വിമാനത്താവളത്തിൽ നിന്നും കോബെയിലെ ഹോട്ടലിനടുത്തുള്ള സ്റ്റേഷനിലെത്തി. ഭക്ഷണം കഴിച്ച്, നല്ലപാതിക്ക് ഒരു സന്ദേശമയച്ച് ഉറങ്ങാനുള്ള തിരക്കിലായി. ഒമ്പത് മണിക്കൂർ പറക്കലും അഞ്ച് മണിക്കൂറിന്റെ സമയവത്യാസവും (ദുബായിലിപ്പോൾ അർധരാത്രി കഴിഞ്ഞുകാണും) സുഭിക്ഷമായ രാത്രിഭക്ഷണം നൽകിയ ആലസ്യവുമെല്ലാം കൂടി എന്നെ പെട്ടെന്ന് തന്നെ ഉറക്കിക്കളഞ്ഞു.
റോക്കോ മലനിരകൾ കാവൽ നിൽക്കുന്ന കോബെ പട്ടണം വ്യവസായശാലകൾ തിങ്ങിനിറഞ്ഞതെങ്കിലും മനോഹരമാണ്. എന്റെ ട്രാവൽ പ്ലാനിൽ കോബെയിലെ ചുറ്റിത്തിരിയൽ ഇല്ല. സമയക്കുറവ് തന്നെ കാരണം . ഹോട്ടൽ മുറിയിലെ ജനാലവഴി പ്രഭാതത്തിലെ മൂടൽമഞ്ഞിൽ മയങ്ങുന്ന കോബെയെ ഒരു നോക്ക് കണ്ട് ഞാൻ ക്യോട്ടോക്കുള്ള യാത്രക്ക് തയ്യാറായി. കോബെ നഗരത്തിലെ ഷിൻകോബെ (Shin-Kobe) ട്രെയിൽസ്റ്റേഷനിൽ അതിരാവിലെ, കണ്ണിറുകി കിളിരം കുറഞ്ഞ് തടിച്ച ഏതാനും ജാപ്പനീസിനൊപ്പം ഞാനും തീവണ്ടി (ശരിക്കും പറഞ്ഞാൽ വൈദ്യുതവണ്ടി) കാത്തിരിപ്പായി. ഓരോ വണ്ടി വരുന്നതിനും മുന്നേ ജാപ്പനീസ് ഭാഷയിലുള്ള അനൗൺസ്മെന്റുകൾ ആ ഭാഷയറിയാത്ത ഏതൊരാൾക്കും കൗതുകവും ചിരിയും പടർത്തുന്നത് തന്നെയാണ്. തീവണ്ടി കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളുടെ പേരുകൾ താളത്തിൽ മൂക്കുകൊണ്ട് പറഞ്ഞ് കഴിഞ്ഞ് ഇംഗ്ലീഷിൽ ഒരു ചുരുക്കവിവരണവും
ജപ്പാനിലെ അതിപുരാതന നഗരങ്ങളിന്നാണ് ക്യോട്ടോ. മാത്രമല്ല പുരാതന ജപ്പാന്റെ തലസ്ഥാനവും. ലോക മഹായുദ്ധത്തിൽ ആറ്റം ബോംബുകളുടെ പ്രഥമ ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു ഈ പൈതൃക നഗരം, പക്ഷേ അമേരിക്കക്കാരന്റെ കഠോരഹൃദയത്തിലെ ഏതോ ഒരു ഭാഗത്തുനിന്നുത്ഭവിച്ച ഒരു പരിഗണനയിലാണ് ക്യോട്ടോ അന്ന് രക്ഷപ്പെട്ടത്.
കോബെയിൽ നിന്നും ഒരു മണിക്കൂർ ഓടി വണ്ടി ക്യോട്ടോയിലെത്തുമ്പോൾ സമയം രാവിലെ ഒമ്പതര. ക്യോട്ടോ കരാർ എന്ന് കേട്ടിട്ടുള്ളതല്ലാതെ തീർത്തും അപരിചിതമായ ഈ നഗരത്തെക്കുറിച്ച് രണ്ട് ദിവസത്തെ ഗൂഗ്ലിംഗ് വഴിയാണ് കുറച്ചെങ്കിലും മനസ്സിലാക്കിയത്. രാത്രിവണ്ടിക്ക് ടോക്കിയോക്ക് തിരിക്കേണ്ടതിനാൽ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത്, ഒരാഴ്ചത്തെ താമസത്തിനുള്ള സാധനങ്ങളടങ്ങിയ വലിയ ഒരു ബാഗും തൂക്കിപ്പിടിച്ചാണ് യാത്ര. നമ്മുടെ നാട്ടിലെ റയില്‌വേസ്റ്റേഷനുകളിലും മറ്റുമുള്ള ക്ലോക്ക് റൂമുകൾക്ക് സമാനമായി ഇവിടെ ലഗേജ് ലോക്കറുകളാണുള്ളത്. നമുക്ക് തന്നെ നാണായങ്ങളിട്ട് പൂട്ടി താക്കോലെടുത്ത് പോവാം. നൂറു യെൻ (100 Yen- ഏകദേശം 60 രൂപ) നിക്ഷേപിച്ച് ലഗേജ്, ലോക്കറിൽ വെച്ച് ഭദ്രമാക്കി പുറത്തിറങ്ങി. ജാപ്പനീസ് യെൻ ആണ് ജപ്പാനിലെ കറൻസി. ഒരു യെൻ ഏകദേശം നമ്മുടെ അറുപത് പൈസക്ക് തുല്യമാണ്. 2011നും 2014നുമിടക്ക് യെന്നിന്റെ വില സുനാമി തിരകൾ പോലെ ഉയരുകയും താഴുകയും ചെയ്തിട്ടുണ്ട്. 500 യെൻ കൊടുത്താൽ ക്യോട്ടോ നഗരപരിധിക്കുള്ളിൽ 24 മണിക്കൂർ സഞ്ചരിക്കാനുള്ള ബസ്സ് പാസ്സ് കിട്ടും, അത്തരത്തിലൊരു പാസ്സും വാങ്ങി കിൻകാകൂജി (Kinkakuji) ക്ഷേത്രത്തിലേക്കുള്ള 101-ആം നമ്പർ ബസ്സിൽ കയറി ഇരിപ്പായി. വളരേ ഉയർന്ന ജീവിതച്ചിലവുള്ള ജപ്പാനിലെ സാധാരണക്കാരുടെ കാര്യമോർത്ത് അൽപ്പം വിഷമത്തോടെ, വിലയേറിയ ആ ടിക്കറ്റിലെ അപരിചിതമായ ജാപ്പനീസ് അക്ഷര ങ്ങൾ നോക്കി ഞാൻ നെടുവീർപ്പിട്ടു.
നല്ല വൃത്തിയും വെടിപ്പുമുള്ള അങ്ങാടികൾ, പ്രായമേറിയ തൊഴിലാളികൾ പാതയോരങ്ങളിൽ വീണുകിടക്കുന്ന ഇലകളും മറ്റും തൂത്തുവൃത്തിയാക്കുന്നുണ്ട്. നല്ല പൗരബോധമുള്ള ജാപ്പനീസ് ജനത തങ്ങളുടെ നാടും നഗരവും ഏറ്റവും മികച്ചതാക്കി നിലനിർത്താനുള്ള നിയമങ്ങൾ ആവിഷ്കരിക്കുകയും അതേപടി പിൻപറ്റുകയും ചെയ്യുന്നവരാണ്. മനോഹരമായ ക്യോട്ടോ പട്ടണത്തിലെ തിരക്കൊഴിഞ്ഞ കൊച്ചുകവലകൾ താണ്ടി ബസ്സ് മുക്കാൽ മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തോടടുത്തു. ഇറങ്ങേണ്ടതിന്റെ തൊട്ടു മുൻപുള്ള സ്റ്റോപ്പിലിറങ്ങി ഞാൻ ബസ്സ് പോയ വഴിയേ നടത്തമാരംഭിച്ചു. വിനോദയാത്രകളിലെ ഇത്തരം ചെറുനടത്തങ്ങൾ സ്ഥിരം കാഴ്ചകൾക്കപ്പുറത്തുള്ള പലതും നമുക്കു കാണിച്ചു തരുമെന്ന് മാത്രമല്ല, നമ്മൾ തേടിച്ചെല്ലുന്ന ഇടങ്ങളിലേക്ക് നടന്നു കയറുന്നന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.
ഒരു ചെറുകുന്നിന്റെ മണ്ടയിൽ എന്റെ നടത്തമവസാനിക്കുമ്പോൾ എൺപത് വയസ്സെങ്കിലും പ്രായമുള്ള ഒരു വൃദ്ധൻ ക്ഷേത്രകവാടത്തിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ടായിരുന്നു. കാലടുപ്പിച്ച്, നടുവളച്ച്, ജാപ്പനീസ് മാതൃകയിൽ അദ്ദേഹത്തിന് അഭിവാധ്യമർപ്പിച്ച് ഞാൻ ക്ഷേത്രാങ്കണത്തിലെ കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ ചുറ്റുപാടിന്റെ മനോഹാരിതയാസ്വദിച്ച് നടത്തം തുടങ്ങി. ഇരു വശവും ഹരിതവൃക്ഷങ്ങളാൽ സമ്പന്നമായ പാതയുടെ ഓരോ തിരിവിലും ഇളം നീല കിമോണോ (Kimono) ധരിച്ച യുവസന്യാസിമാർ കാവൽക്കാരെപ്പോലെ, എന്നാൽ നിരായുധരായി നിൽപ്പുറപ്പിച്ചിട്ടുണ്ട്. സന്യാസിമാരുടെ റാങ്ക് അനുസരിച്ചാണ് വസ്ത്രത്തിന്റെ നിറവും രൂപവുമെന്ന് വടിവൊത്ത ഇംഗ്ലീഷിൽ കനോവസാൻ എന്ന മൊട്ടത്തലയൻ സന്യാസി പറഞ്ഞു തന്നു. അവരോട് കുശലം പറഞ്ഞും ചിത്രം പിടിച്ചും അകത്തെ കൗണ്ടറിൽ നിന്നും 400 യെന്നിന്റെ ടിക്കറ്റ് വാങ്ങി ചെറിയ ചാറ്റൽ മഴയെ വകവെക്കാതെ ഉള്ളിലേക്ക് പ്രവേശിച്ചു.
ലോകപ്രസിദ്ധമാണ് എണ്ണൂറിലധികം വർഷത്തെ പഴമ അവകാശപ്പെടുന്ന ഈ സുവർണ്ണക്ഷേത്രം. സെൻ ബുദ്ധരുടെ പുണ്യക്ഷേത്രങ്ങളിലൊന്നായ കിൻകാകൂജി രണ്ട് തവണ തീവെച്ച് നശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് അവസാനമായി 1950ല് അറ്റകുറ്റപ്പണികൾ കഴിച്ച് പുനർനിർമ്മിച്ചതാണ് ഇന്നത്തെ മാതൃക. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ അവസാന രണ്ട് നിലകളും സ്വർണ്ണത്തകിടുകൾ കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്നു.
പല നിറത്തിലുള്ള കൊടി പിടിച്ച ടൂറിസ്റ്റ് ഗൈഡുകൾക്ക് പിന്നാലെ അനുസരണയോടെ നീങ്ങുന്ന ആഭ്യന്തര വിനോദരസഞ്ചാരികൾ. മൂന്നോ നാലോ യൂറോപ്യന്മാർ, പിന്നെ ഞാനും. ഇടത്തരം വലിപ്പമുള്ള ഒരു തടാകത്തിന്റെ കരയിലാണ് സ്വർണ്ണം പുതച്ചു നിൽക്കുന്ന കിൻകാകൂജി ക്ഷേത്രം നിലകൊള്ളുന്നത്. തെളിമയാർന്ന തടാകത്തിൽ സ്വർണ്ണശോഭയുള്ള പ്രതിബിംബം, ധ്യാനനിരതരായ സ്വർണ്ണമത്സ്യങ്ങൾ, പശ്ചാത്തലത്തിൽ ഇടതൂർന്ന വനങ്ങളുള്ള ചെറുകുന്നുകൾ, മുളവേലികെട്ടി തിരിച്ച് ചരൽകല്ലുകൾ പാകിയ കൊച്ചു നടപ്പാതകൾ, ഇടക്കിടെ തടികൊണ്ടുള്ള പാലങ്ങൾ, എങ്ങും ചിലച്ചു പറക്കുന്ന കിളിക്കൂട്ടങ്ങൾ, നിശബ്ദമായി, അണിയൊപ്പിച്ച് നീങ്ങുന്ന സന്ദർശകർ....ഈ ബുദ്ധവിഹാരം ആരുടെ മനസ്സിലും വല്ലാത്തൊരു അനുഭൂതി നിറക്കും. സന്ദർശകരിൽ ഏറെപ്പേരും കാഴ്ചകളധികവും കാണുന്നത് ക്യാമറാ ലെൻസിലൂടെയാണെന്ന് തോന്നുന്നു.
സ്വർണ്ണം പൊതിഞ്ഞ കിൻ-കാകൂജി |
സുവർണ്ണക്ഷേത്രം ചുറ്റി പുറകിലൂടെ കുത്തനെ ഒരു കയറ്റമാണ്. പാറക്കെട്ടുകളിലൂടെ ശാന്തമായി ഒലിച്ചിറങ്ങുന്ന തെളിഞ്ഞ അരുവിയിലേക്ക് കടത്തി വെച്ച മുളപ്പാത്തികളിലൂടെ വരുന്ന വെള്ളം പുണ്യജലമായാണ് ബുദ്ധർ പരിചയപ്പെടുത്തുന്നുത്. ഈ തീർത്ഥജലം ഒരു കവിൾ കുടിക്കുകയും രൂപമുള്ളതും ഇല്ലാത്തതുമായ ബുദ്ധപ്രതിമകളെ സ്നാനം ചെയ്യുകയും സന്ദർശകരുടെ രീതികളാണ്. ക്ഷേത്രാങ്കണത്തിൽ വേറെയും ചില അർച്ചനാകേന്ദ്രങ്ങളുണ്ട്. ചെറിയ സംഭാവന കൊടുത്ത് മെഴുകുതിരി കത്തിച്ചും മണിമുഴക്കിയുമൊക്കെ മിക്ക സന്ദർശകരും പ്രാർത്ഥിക്കുന്നു.
ഒരു കല്പ്രതിമക്കരികെ വെച്ച അലൂമുനിയം പാത്രം ലക്ഷ്യമാക്കി നാണയങ്ങളെറിയുന്നു. ആ പാത്രത്തിൽ നാണയം വീഴുമ്പോൾ മനസ്സിൽ ആഗ്രഹിച്ചത് സഫലീകരിക്കപ്പെടുമെന്നാണ് വിശ്വാസം. പലതവണ എറിഞ്ഞാലാണ് ഒന്നെങ്കിലും പാത്രത്തിൽ വീഴുന്നത്! പലരും നാണയങ്ങളെറിയുന്നത് നോക്കി കുറച്ചുനേരം നിന്നു. "എറിയുന്ന തുട്ടുകൾ പാത്രത്തിൽ തന്നെ വീഴണേ" എന്നതല്ലാതെ ഒരു പ്രാർത്ഥനയും ആ സമയത്ത് മനസ്സിൽ വരില്ല എന്നാണെനിക്ക് തോന്നുന്നത്. ചുറ്റും പരന്നുകിടക്കുന്ന വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ കണ്ട് എന്നിലെ "നാണയശേഖരൻ" കൊതിയൂറി അൽപ്പനേരം നോക്കിനിന്നു.
ദൈവത്തിനുള്ള കൈക്കൂലി |
ഉടുപ്പണിഞ്ഞ ബുദ്ധപ്രതിമകൾ |
പ്രമുഖ വാസ്തുവിദ്യയായ ഫെങ്ങ്- ഷുയി പ്രകാരം സംവിധാനിച്ചിരിക്കുന്ന ഈ കല്ലുകൾക്ക് ദിവ്യശക്തിയുണ്ടെന്നും അതിന്റെ മുന്നിൽ അൽപ്പനേരം നിശബ്ദമായിരുന്നാൽ മനശാ:ന്തി ലഭിക്കുമെന്നുമൊക്കെയാണ് വിശ്വാസം. വരാന്തയുടെ ഏതറ്റത്തിരുന്നാലും 14 കല്ലുകൾ മാത്രമേ കാണാൻ പറ്റുകയുള്ളൂ! ആണ്ടുകൾ നീണ്ട താപസം വഴി മാത്രം നേടാൻ കഴിയുന്ന അത്യുന്നതമായ ആത്മീയചൈതന്യം സിദ്ധിച്ചവർക്ക് മാത്രമേ 15 കല്ലുകളും കാണാൻ കഴിയൂ എന്നതാണത്രേ അത്ഭുതകരം. ആദ്യദർശനത്തിൽ തന്നെ 15ഉം എണ്ണിയ ഞാൻ, എനിക്ക് സിദ്ധിച്ച ആത്മചൈതന്യത്തെയോർത്ത് ആത്മചൈതന്യത്തെയോർത്ത് താടി തടവിക്കൊണ്ട് പതിഞ്ഞ കാൽവെപ്പുകളോടെ ശാന്തസുന്ദരമായ ഉദ്യാനത്തിലേക്കിറങ്ങി നടക്കാൻ തുടങ്ങി !! വെള്ളച്ചായമടിച്ച ഒരു പഗോഡ കണ്ടു. ഇന്ത്യയിൽ നിന്നും വന്ന ബുദ്ധസന്യാസിമാർ നിർമ്മിച്ചതാണത്രേ ഇത്. അല്ലെങ്കിലും ഇന്ത്യയിൽ നിന്നുത്ഭവിച്ച് കിഴക്കനേഷ്യൻ രാജ്യങ്ങളിലാകമാനം പടർന്ന്പന്തലിച്ചതാണല്ലോ ബുദ്ധമതം. മതം ഒരു വലിയ വികാരമല്ലെങ്കിലും തൊണ്ണൂറുശതമാനം ജപ്പാൻകാരും ബുദ്ധമതാനുയായികളാണെന്ന് കണക്കാക്കപ്പെടുന്നു.
മനോഹരമായ ഉദ്യാനങ്ങൾ നമ്മുടെ നാട്ടിലും നിരവധിയുണ്ടെങ്കിലും ഇത്രയധികം ശാന്തതയും വൃത്തിയും വെടിപ്പുമുള്ളവ ഒന്നെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. ഇടുങ്ങിയ നടവഴികളെ മുളകൊണ്ടുള്ള ബലമുള്ള വേലികെട്ടി തിരിച്ചതാണ്. വീഴാറായ മരങ്ങൾ വലിയ നാട്ടകൾ വെച്ച് താങ്ങി നിർത്തിയിരിക്കുന്നു, ആമ്പലും താമരയും വിരിഞ്ഞു നിൽക്കുന്ന തടാകത്തിലേക്ക് എത്തിനോക്കുന്ന പൂത്തുലഞ്ഞ തരുക്കൾ. ആമ്പൽ പൂക്കൾ നിറഞ്ഞ തടാകത്തിൽ പായൽ വാരി വൃത്തിയാക്കുന്ന മൂന്ന് വൃദ്ധതൊഴിലാളികൾ, കരക്ക് കയറി തൂവലുകൾ ചീകി വൃത്തിയാക്കുന്ന അരയന്നങ്ങൾ. കൃത്രിമത്വമേതുമില്ലാത്ത പ്രകൃതിക്കാഴ്ചകൾ ആസ്വദിച്ച് നടക്കവേ വയറ്റിൽ വിശപ്പിന്റെ വിളി.
കോബെയിൽ പത്ത് വർഷത്തോളം താമസിച്ച് ഒടുവിൽ അവിടുത്തെ പുതിയാപ്ലയായി മാറിയ സ്കോട്ട്ലന്റുകാരനായ ഞങ്ങളുടെ മാനേജർ തന്ന അടയാളം വെച്ച് അവിടുത്തെ ഒരു "കുടുംബശ്രീ മെസ്സ്" അന്വേഷിച്ച് നടത്തമായി. മനോഹരമായ വാദ്യസംഗീതം മൈക്കിലൂടെ മുഴക്കിക്കൊണ്ട് ഒരു ചെറിയ പിക്ക് അപ് വാൻ കടന്നു വരുന്നു. ചില വീടുകളുടെ മുന്നിൽ നിർത്തി പഴയ പത്രക്കടലാസുകളും മറ്റും ശേഖരിക്കുകയാണ്. പകരം ഒന്നോ രണ്ടോ ചെറിയ ബോക്സ് ടിഷ്യൂ പേപ്പർ നൽകുന്നു. വാനിന്റെ വരവറിയിക്കാനാണ് സംഗീതം. കുറച്ച് നേരം നടന്ന് ഒടുവിൽ ഭോജനശാല കണ്ടു പിടിച്ചു. ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ വീടാണത്. മുൻവശത്ത് കഷ്ടി ആറു പേർക്കിരിക്കാവുന്ന ചെറിയൊരടുക്കള. അവിടെത്തന്നെയാണ് പാചകവും തീനുമൊക്കെ. അന്നത്തെ ആദ്യത്തെ കസ്റ്റമർ ഞാനാണ്. കേറുന്നിടത്ത് തന്നെ ചെറിയൊരു തുണി തൂക്കിയിട്ടിരിക്കുന്നു. അത് മെല്ലെ വകഞ്ഞു മാറ്റി അൽപ്പം തല കുനിച്ചു വേണം കേറാൻ. ഭക്ഷണശാലയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഒരു ജാപ്പനീസ് മര്യാദയാണത്. നടുവളച്ച് മുന്നോട്ട് കുനിഞ്ഞ് നിന്ന് വലത്കൈ നെഞ്ചത്ത് വെച്ചാണ് നിപ്പൺസ് "സലാം" പറയുന്നത്.
ട്രാവൽ പ്ലാൻ പ്രകാരം അടുത്ത ലക്ഷ്യസ്ഥാനം "തെളിനീർ ക്ഷേത്ര" മെന്നറിയപ്പെടുന്ന, ആയിരത്തിലധികം വർഷത്തെ പാരമ്പര്യമവകാശപ്പെടുന്ന, ഇന്നും വാസ്തുവിദ്യയിലെ അത്ഭുതമായി നിലകൊള്ളുന്ന, നയനമനോഹരമായ കിയോമിസുധര"യാണ് (Koyomizudera). മേഘാവൃതമായ മാനത്തിനു കീഴെ ചുണ്ടിലൊരു സകുറ ഗാനത്തിന്റെ ഈണവുമായി ഒക്കൊണോമിയോക്കി പകർന്നുതന്ന ആവേശത്തിൽ കാലുകൾ വലിച്ച് ഞാൻ നടന്നു തുടങ്ങി.
ഒരു പാരീസ് യാത്രാനുഭവം ഇവിടെ വായിക്കാം- ക്ലിക്ക്
ലൈവ് ഫ്രം ആൽപ്പ്സ്- ഒരു സ്വിസ്സ് യാത്രാനുഭവം
![]() |
ഇതാണ് അന്ത കുടുംബശ്രീ മെസ്സും അടുക്കളക്കാരനും |
ഗൃഹനാഥനോട് കുശലം പറയാനുള്ള ശ്രമത്തിന് ഭാഷ തടസ്സമായെങ്കിലും വീട്ടമ്മ ഒഴുക്കൻ ഇംഗ്ലീഷ് പറയുന്നുണ്ട്. ജപ്പാനിലെ കാൻസായ് പ്രവിശ്യയിൽ വളരേ പ്രസിദ്ധമായ "ഒക്കൊണോമിയോക്കി" (Okonomiyoki) എന്ന പരമ്പരാഗത ഭക്ഷണമാണ് മനസ്സിൽ. ഒരു വലിയ ചതുരാകൃതിയിലുള്ള ഇരുമ്പ് കല്ലിനു ഓരത്തായി ഞാനിരുന്നു. ഗൃഹനാഥൻ കല്ല് ചൂടാക്കി പാചക എണ്ണ പുരട്ടി. നുറുക്കിയ പച്ചക്കറികളും മീൻ കഷ്ണങ്ങളും ഗ്രില്ല് ചെയ്ത് തുടങ്ങി. നന്നായി അടിച്ച കോഴി മുട്ട മേലെ തൂവി, വെന്തു തുടങ്ങിയ അപ്പം മറിച്ചിട്ടു. അടുക്കളയിൽ വ്യാപിച്ച ആ മണം എന്റെ മൂക്കുവഴി വയറ്റിലെത്തിയപ്പോഴേക്കും വിശപ്പാളിക്കത്തി. പിന്നെ ആ ഭക്ഷണത്തിൽ അവർ ചെയ്തതൊന്നും എന്റെ ഓർമ്മയിൽ തെളിയുന്നില്ല. രസിച്ചാസ്വദിച്ച് തിന്നു തുടങ്ങിയപ്പോൾ തന്നെ രണ്ടാമതൊന്നും കൂടി ഓർഡർ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും വയറു നിറക്കാൻ ഒരു ഒക്കണോമിയോകി തന്നെ ധാരാളമായിരുന്നു. സ്കോട്ട്ലന്റ് വഴി ദുബൈ കടന്ന് ഇന്ത്യക്കാരനിലൂടെ തങ്ങളുടെ കൊച്ചടുക്കളയുടെ പ്രശസ്തി പറന്നുയരുന്നതറിഞ്ഞ ആ കുടുംബം അവരുടെ കൊച്ചു വീട്ടിൽ പ്രാർത്ഥനക്ക് സൗകര്യമൊരുക്കിത്തന്ന് അതീവ സന്തോഷത്തോടെ എന്നെ യാത്രയാക്കി.
ട്രാവൽ പ്ലാൻ പ്രകാരം അടുത്ത ലക്ഷ്യസ്ഥാനം "തെളിനീർ ക്ഷേത്ര" മെന്നറിയപ്പെടുന്ന, ആയിരത്തിലധികം വർഷത്തെ പാരമ്പര്യമവകാശപ്പെടുന്ന, ഇന്നും വാസ്തുവിദ്യയിലെ അത്ഭുതമായി നിലകൊള്ളുന്ന, നയനമനോഹരമായ കിയോമിസുധര"യാണ് (Koyomizudera). മേഘാവൃതമായ മാനത്തിനു കീഴെ ചുണ്ടിലൊരു സകുറ ഗാനത്തിന്റെ ഈണവുമായി ഒക്കൊണോമിയോക്കി പകർന്നുതന്ന ആവേശത്തിൽ കാലുകൾ വലിച്ച് ഞാൻ നടന്നു തുടങ്ങി.
ഒരു പാരീസ് യാത്രാനുഭവം ഇവിടെ വായിക്കാം- ക്ലിക്ക്
ലൈവ് ഫ്രം ആൽപ്പ്സ്- ഒരു സ്വിസ്സ് യാത്രാനുഭവം